“എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇവിടെ പ്രവേശനം തടയപ്പെട്ടത്.? എന്നോട് പലതും ഒളിച്ചു വെക്കുമെന്ന് ഞാൻ കരുതിയില്ല.”
വിശാലമായ മുറ്റത്തിന്റെ അതിരിൽ കൈമതിലിൽ ഇരുന്നു കൊണ്ട് വാഹിദ് മീനാക്ഷിയോട് പറഞ്ഞു.
“അതൊക്കെ പറയാൻ ഒരുപാടുണ്ടാകും. ഇന്ന് വീട്ടിലേക്ക് വായോ. ഭക്ഷണം അവിടുന്നാവാം. കാലത്ത് ഇഡ്ഡലിയും തിന്നു പോകൂ ന്നെ. മാളു ചോദിച്ചു ഇങ്ങോട്ടൊന്നും കണ്ടില്ല ല്ലോ ന്ന്.”
മീനാക്ഷിയുടെ കണ്ണിൽ ഒരു മിന്നലാട്ടം വാഹിദ് കണ്ടു. മുഖത്ത് ഗൂഢമായൊരു പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ കൈ യാന്ത്രികമായി തുടയിടുക്കിലൂടെ ഒന്ന് തഴുകി കടന്നു പോയി.
“പഴയ പോലെ പാതി കഥയും പാതി നേരംപോക്കുമായാൽ ശരിയാവില്ല. അതൊക്കെ നമുക്ക് ഇനിയും സമയമുണ്ടല്ലോ. എനിക്ക് ആ ചരിത്രങ്ങൾ മുഴുവൻ അറിഞ്ഞിരുന്നെങ്കിൽ സ്ക്രിപ്റ്റ് എഴുതി തുടങ്ങാമായിരുന്നു.”
വാഹിദ് എങ്ങും തൊടാതെ അവളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി. മീനാക്ഷിക്ക് ചെറിയ നിരാശ തോന്നി. അവൾ കണ്ണുകൊണ്ട് എന്താ കാര്യമെന്ന് തിരക്കിയിട്ട്, ആതിരയെ ഉദ്ദേശിച്ചു പുരികം ചുളിച്ചു. വാഹിദ് അതെ എന്ന അർത്ഥത്തിൽ അവൾക്ക് ഒരു സിഗ്നൽ നൽകി. അതോടെ മീനാക്ഷിക്ക് കാര്യം മനസ്സിലാവുകയും അവൾ പ്രണയ ചേഷ്ടകൾ ഒഴിവാക്കി ഗൗരവത്തോടെ സംസാരിക്കാനും തുടങ്ങി.
“അതിന് കളിക്കാൻ വേണ്ടിയാണെന്ന് ആരാ പറഞ്ഞേ. ഇതിപ്പോ നേരം വളരെ വൈകിയില്ലേ. ഇപ്പൊ ഇരുട്ടിതുടങ്ങും. അതിനുള്ളിൽ പറഞ്ഞു തീരുന്ന കാര്യങ്ങളാണോ അത്. വീട്ടിലരുന്നാൽ വിശദമായി പറയാവുന്നതല്ലേയുള്ളൂ.”
