റോഡിലൂടെ നടന്നു പോയ ഒന്നുരണ്ടുപേർ അവരോട് ലോഹ്യഭാവത്തിൽ ചിരിച്ചിട്ട് കടന്നുപോയി. ആണുങ്ങൾ ആർത്തിയോടെ ആതിരയുടെ വടിവുകൾ കണ്ണുകൾക്കൊണ്ട് നക്കിയെടുത്തു. പെൺകുട്ടികൾ വാഹിദിന്റെ മുഖവും. അമ്പലത്തിലേക്ക് പോകുന്നതായിരിക്കും, ചിലർ പട്ടുപാവാടയും ചിലർ കസവു സാരിയുമാണ് വേഷം. ആതിരയും വാഹിദും പരസ്പരം നോക്കി ചിരിച്ചു.
കാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമെത്തിയപ്പോൾ വാഹിദ് മീനാക്ഷിയെ വിളിച്ചു. അങ്ങോട്ട് വരുന്നില്ല, തന്റെ കൂടെ വാ എന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ. അവൾ ഉടുത്തിരുന്ന നൈറ്റി പോലും മാറ്റാതെ ഓടിയിറങ്ങി വന്നു. അവനെ കണ്ടതും അവൾ ആഹ്ലാദത്തോടെ വിടർന്നു ചിരിച്ചു. വാഹിദ് മനപ്പൂർവ്വം ആ കുട്ടിത്തം കണ്ടില്ലെന്ന് നടിച്ചു.പിന്നെ തിരിഞ്ഞു കാടിനുള്ളിലേക്ക് കയറി.
ആതിര വീർത്തമുഖവുമായി അവന്റെ പിന്നാലെ ചെന്നപ്പോൾ ഒരു നിമിഷത്തെ സംശയത്തിന് ശേഷം മീനാക്ഷിയും പിന്നാലെ ചെന്നു. കാട്ടിൽ നിന്ന് കാഞ്ഞിരപ്പറമ്പിലേക്ക് കയറി പാറയുടെ അടുത്തേക്ക് ചെല്ലുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. പാറ നിൽക്കുന്ന പറമ്പിൽ പ്രവേശിച്ചപ്പോൾ മീനാക്ഷി വാഹിദിന്റെ നെഞ്ചിലേക്ക് ചേർന്നു നിന്ന് അവന്റെ മാറിൽ കൈവച്ചു കാമം കത്തുന്ന കണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി.
“എങ്ങോട്ടാ ചെക്കാ.. ഞാൻ കരുതി കാടിനുള്ളിൽ വച്ച് കളിക്കാൻ ആവുമെന്നാ.” അവൾ വികാരത്തോടെ അവനെ നോക്കി. ആതിരയുടെ ചങ്കു പൊള്ളി. അവൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധം കണ്ണുകൾ നിറഞ്ഞു വന്നു കാഴ്ച്ചകൾ ഒരു മഴയുടെ തിരശീലകൊണ്ട് മറഞ്ഞു.
