.
.
.
ആ കട്ടിലിൽ ഇരുന്നു ഇതൊക്കെ ആലോച്ചു കൂട്ടിയവൾ. പുറത്ത് കാത്തുനിന്ന് മുഷിഞ്ഞ ആന്റണി അകത്തേക്ക് കയറി നോക്കിയപ്പോൾ കട്ടിലിൽ പ്രതിമപോലെ ഇരിക്കുന്ന മീര..
ആന്റണി :- .. എന്നാ ഓർത്തു ഇരിക്കുവാ പോകണ്ടേ..
മീരക്ക് അപ്പോഴാണ് വെളിവ് വന്നത്. അവൾ വേഗം ഒരു ഫയൽ എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
:-പോകാം..
ആന്റണി പുറത്തേക്ക് ഇറങ്ങി. മീര വാതിലും പൂട്ടി അവന്റെ പുറകെ ഇറങ്ങി നടന്നു.ജീപ്പിലേക്ക് കയറി അവർ വന്ന വഴി തിരിച്ചു ഇറങ്ങി. ഇതിന് ഇടയിൽ ആന്റണി അവളോട് എന്തൊക്കെയോ പറയുന്നുണ്ട്..
മീര:- ഒന്ന് വണ്ടി നിർത്തുവോ?
ആന്റണി അവളെ നോക്കി. വണ്ടി അരുകിലേക്ക് നിർത്തി. എന്താ എന്ന് ചോദ്യഭാവത്തിൽ അവന് അവളെ നോക്കി.
ആന്റണി :- എന്നാടി പിന്നെയും എന്തേലും മറന്നോ??
മീര ഒന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു. അന്ന് ഒരുപ്പാട് കൊതിച്ചു ഉള്ളിലെ ഇഷ്ടമൊന്ന് പറയാൻ. കഴിഞ്ഞില്ല. ഇന്ന് ഇതാ കർത്താവ് ഒരു അവസരം പിന്നെയും തന്നു.
മീര :- ഞാൻ ഒന്നും എടുക്കാൻ മറന്നതല്ല..
അവൾ തല താഴ്ത്തി ഇരുന്നു പറഞ്ഞു..
ആന്റണി :- പിന്നെ??
അവന് അല്പം ദേഷ്യത്തോടെ അവളോട് ചോദിച്ചു..
മീരാ :- അത്.. അത്… ഇത്രയും നാൾ കാണാതെയിരുന്നതല്ലേ എനിക്ക് കണ്ട് കൊതി തീർന്നില്ല ഇച്ചായ… അതുകൊണ്ട് ഞാൻ കള്ളംപറഞ്ഞതാ ഒന്നുകൂടി കാണാൻ..
ആന്റണി :- നീ എന്നതൊക്കെയാ കൊച്ചേ ഈ പറയണേ.. ഇത്രെയും നാൾ കാണാതെ ഇരുന്നെന്നോ ആരെ..??
മീര അവനോട് എല്ലാം തുറന്നു പറഞ്ഞു. ഏതാണ്ട് പ്രേത കഥ കേട്ടപോലെ അവന് ഇരുന്നു.
