“അതല്ലടാ…അന്നൊരു ദിവസം ഇല്ലേ…കഴിഞ്ഞെന്റെ മുന്നത്തെ ഡിസംബറിൽ…നീ ആ കവലേൽ കിടന്ന് തല്ലുണ്ടാക്കിയില്ലേ…അന്ന് ഞാൻ കണ്ടിട്ടുണ്ടാരുന്ന്….”
അവന്റെ ഷർട്ടിന്റെ മടക്കിവെച്ച സ്ലീവിനിടയിലേക്ക് വിരല് കടത്തി അതും ചുരുട്ടി ഞെരിച്ചാണ് കഥ പറച്ചിൽ..
“അതെന്ന്…..” ഹരിക്ക് അങ്ങോട്ട് കത്തിയില്ല കുറെ ഉണ്ടല്ലോ അക്കൗണ്ടിൽ അതിൽ ഏതെന്നു മനസിലായില്ല….
“നീയേ ഒരു ഗ്രീൻ ൻ ബ്ലാക്ക് ചെക്ക് ഷർട്ടും ബ്ലാക്ക് മുണ്ടും ആയിരുന്നു…കുറെ പെൺപിള്ളേരും ഉണ്ടായിരുന്നു കയ്യടിക്കാൻ….” അതു പറഞ്ഞപ്പോ മുഖമൊന്ന് മാറി…
“ഓഹ് അതാ ബസിൽ വച്ചുണ്ടായെന്റെ ബാക്കിയ…ആ ഗവണ്മെന്റ് കോളേജിലെ പിള്ളേരില്ലേ അവരെ ബസിൽ വച്ചൊരുത്തൻ ഞോണ്ടി…അത് ചോദിക്കാൻ ചെന്ന അതിലൊരു കൊച്ചിന്റെ അച്ഛനെ അവനും കൂട്ടുകാരും കൂടെ തല്ലി…ഞാനതും കണ്ടോണ്ട് ചെന്നതാ…..അല്ലാണ്ടങ്ങനെ നീ വിചാരിക്കുമ്പോലെ ഞാനവൾമാരടെ മുന്നികിടന്ന് ഷോ ഇറകീതൊന്നും അല്ലന്നേ….”
“എന്ത് കാര്യത്തിന് ആണേലും നീയെന്തിനാ ഇങ്ങനെ തല്ലുണ്ടാകാൻ പോണെടാ…അന്നു കാണുമ്പോ മുണ്ടഴിഞ്ഞു പോകാറായിട്ടുണ്ടായിരുന്നു….മാനം പോയേനെ എങ്ങാനും ഊരി വീണരുന്നേൽ….”
“പിന്നിതെന്തോന്നിന് ഇട്ടേക്കുന്നെ ആടി….” പറഞ്ഞുംകൊണ്ടവൻ മടക്കികുത്തി ഉയർത്തി വച്ചിരുന്ന കാലിൽ നിന്നും തുടയിലെ മുണ്ട് വലിച്ചു താഴ്ത്തി ഷോർട്സ്ന്റെ തുമ്പ് കാണിച്ചുകൊടുത്തു….
“എന്റെ ദൈവമേ ഇതിനെക്കൊണ്ട്…..നിനക്ക് നാണോമില്ലെടാ അലവലാതി…..” അമ്മു വെപ്രാളത്തിൽ ആ മുണ്ട് വലിച്ചു കയറ്റി ഇട്ടു…

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.