“അപ്പൊ നീയെന്റെ ലക്കി ചാം ആണോടി…നമ്മള് മുട്ടിമുട്ടി നിന്നോണ്ടല്ലേ ഇല്ലാരുന്നേൽ ഞാനിപ്പോ പടം….അങ്ങനെ നോക്കുമ്പോ നീയല്ലേ എന്റെ ലക്ക്….”
“ഒന്നു മിണ്ടാതിരുന്നേ ഹരി നീ…ചുണ്ട് ഞാൻ ഞൊട്ടിപ്പൊട്ടിക്കുട്ടോ…മരിക്കണ കാര്യാ പറയുന്നെ…അതും ഈ പെരുമഴയത്ത്….”
പറഞ്ഞതും അവന്റെ നെഞ്ചിലെ തൊലിയവൾ പിച്ചിയെടുത്തിരുന്നു…കൂടെ അഞ്ചാറ് രോമവും….
ഹരി ഈരെഴ് പതിനാലു ലോകവും കണ്ടുപോയി…
മഴ അത്രക്കങ്ങട് റൊമാന്റിക് അല്ലെന്ന് എന്തുകൊണ്ടോ അമ്മുവിന്നപ്പോൾ തോന്നി…
മഴയുടെ…എന്തിന്….രണ്ടാനമ്മയുടേത് ഒഴിച്ചാൽ മനുഷ്യന്റെ പോലും രൗദ്രഭാവം അവൾക്കത്ര പരിചയം ഇല്ലല്ലോ…..
“ആ എട്ടുകെട്ടിലെ തമ്പുരാട്ടിക്കുട്ടിക്ക് ഈ കുടില് പറ്റുന്നില്ലല്ലേ…..” ഹരിയൊരു നോവോടെ ചോദിച്ചു…
“പറ്റുന്നില്ലേൽ….തിരിച്ച് കൊണ്ടാക്കുവോ നീയെന്നെ….” ആ ചോദ്യം ഒട്ടുമേ പിടിക്കാതിരുന്ന അമ്മു ഒരു മുള്ളെറിഞ്ഞു….
“പോകുവോ നീയ്…..” മുള്ള് നല്ലോണം തന്നെ വെടിച്ചുകീറിയിട്ടുണ്ട്….
അവളൊന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും തലയുയർത്തി….എണീറ്റിരുന്നു….
“അങ്ങനെ പറഞ്ഞയക്കാനും മാത്രം സ്നേഹമേ ഈ ചങ്കിൽ നിനക്കെന്നോട് ഉള്ളോടാ…..” അമ്മു ആ നെഞ്ചിലേക്ക് കയറിക്കിടന്നു..എന്തിനോ കാതോർക്കാനെന്ന പോലെ ഇടനെഞ്ചിൽ കവിൾ ചേർത്തു ഇരു കയ്യും അവന്റെ തോളിൽ വച്ച് കമിഴ്ന്നു കിടന്നു…
അവന്റെ മുറിവിൽ നിന്നും ചോരപൊടിയുന്നപോലെ നീറി….
ചെയ്യാവുന്നതിന്റെ അങ്ങേയറ്റത്തെ ചതി ചെയ്ത് അവളുടെ ജീവിതം കുളം തൊണ്ടിയിട്ടു അവളീ കാണിക്കുന്ന സ്നേഹത്തിന് താൻ അർഹനല്ലെന്നുള്ള കുറ്റബോധം അവനെ പുകച്ചു നീറ്റുന്നുണ്ട് എപ്പോളും….

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.