അടുത്ത ദിവസം തന്നെ തോമസ് വീണ്ടും പള്ളിമേടയിലെത്തി. ഫാദർ മാത്യുവിന്റെ മുന്നിൽ അവൻ പൊട്ടിക്കരഞ്ഞു. “അച്ചാ… എനിക്ക് വയ്യ… ഒന്നെങ്കിൽ എന്നെ കൊന്നു കളയൂ, അല്ലെങ്കിൽ ഇതിനൊരു വഴി പറഞ്ഞു തരൂ. എന്റെ ഉറക്കം പോയി, എന്റെ ജീവിതം പോയി.”
ഫാദർ മാത്യു തോമസിനെ സാന്ത്വനിപ്പിച്ചു. അച്ചന്റെ ഉള്ളിലും കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം ചില ചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹം ഗൗരവത്തോടെ തോമസിനെ നോക്കി പറഞ്ഞു: “തോമസേ, നാൻസിയുടെ മനസ്സ് മാറ്റാതെ ഇതിന് പരിഹാരമില്ല. അവൾ പാവമാണ്. നീ ഒരു കാര്യം ചെയ്യ്, ഇന്ന് വൈകുന്നേരം അവളെ പള്ളിയിലേക്ക് കൂട്ടിവാ. ഞാൻ അവളോട് ഒന്ന് കൗൺസിലിംഗ് നടത്താം.”
വൈകുന്നേരം തോമസ് നാൻസിയെ നിർബന്ധിച്ചു പള്ളിയിലേക്ക് കൊണ്ടുപോയി. “നമുക്ക് രണ്ടുപേർക്കും കൂടി ഒരു സ്പെഷ്യൽ പ്രാർത്ഥന നടത്താം നാൻസി, അച്ചൻ വരാൻ പറഞ്ഞിട്ടുണ്ട്,” തോമസ് പറഞ്ഞു. നാൻസി സംശയമൊന്നുമില്ലാതെ പച്ച സാരിയുടുത്ത് അവനൊപ്പം നടന്നു.
പള്ളിമേടയിലെ ആ വലിയ തടിവാതിലിനു മുന്നിൽ അച്ചൻ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു. “തോമസ് പുറത്ത് വരാന്തയിൽ ഇരിക്കൂ… നാൻസി, അകത്തേക്ക് വരൂ. നമുക്ക് കുറച്ച് സംസാരിക്കാനുണ്ട്,” അച്ചൻ പറഞ്ഞു.
നാൻസി തോമസിനെ ഒന്ന് നോക്കി പതുക്കെ മുറിക്കുള്ളിലേക്ക് കയറി. വാതിൽ അടഞ്ഞു. കുറ്റിയിടുന്ന ശബ്ദം തോമസ് കേട്ടു.
തോമസ് പുറത്തെ ബെഞ്ചിൽ ഇരുന്നു. അവന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്ധ്യ മയങ്ങി. ആദ്യം മുറിക്കുള്ളിൽ നിന്ന് നാൻസിയുടെ തേങ്ങലുകളാണ് അവൻ കേട്ടത്. അവൾ കരയുകയാണ്. അച്ചൻ അവളെ കുറ്റപ്പെടുത്തുകയാണോ അതോ ആശ്വസിപ്പിക്കുകയാണോ? തോമസ് കാതോർത്തു.
