
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹാജിയാർ വീണ്ടും ചോദിച്ചു, “ഇന്ന് നീ മില്ലിലേക്ക് പോകുന്നില്ലേ മോനെ?”
“ഉച്ചയ്ക്ക് ശേഷം പോകാം ഉപ്പൂപ്പാ… ഇന്നലെ എനിക്ക് വല്ലാത്ത ക്ഷീണമായതുകൊണ്ട് നിങ്ങളെ കാറിൽ കയറ്റി ഒന്നു ചുറ്റിക്കാൻ കഴിഞ്ഞില്ലല്ലോ. അതുകൊണ്ട് നമുക്ക് ഇപ്പോൾ ഒന്നു പുറത്തോട്ട് പോയാലോ?” അലി ചോദിച്ചു.
“ആ…. എന്നാൽപ്പിന്നെ ഇപ്പൊ തന്നെ പോയാലോ?” ഹാജിയാർ വലിയ ആവേശത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു.
“ഞാനും വരാം ഉപ്പൂപ്പാ…” അലിയെയും വലിയുപ്പയെയും ഒറ്റയ്ക്ക് വിടാൻ മടിയുള്ളതുപോലെ റസിയ പെട്ടെന്ന് പറഞ്ഞു.
“അപ്പോൾ ഇവിടെ ആരാ ഉള്ളത് ഉമ്മാ? വലിയുമ്മ ഇവിടെ തനിച്ചാവില്ലേ?” അലി ഉടനെ വഴിമധ്യേ തടസ്സവാദവുമായി വന്നു.
“അതേ മോളെ… അലി പറഞ്ഞതാണ് ശരി, നിൻ്റെയുമ്മ ഇവിടെ ഒറ്റയ്ക്കാവില്ലേ. നീ ഇവിടെ നിന്നോ, ഇപ്പോൾ ഞങ്ങളൊന്നു ചുറ്റിയിട്ട് വരാം,” ഹാജിയാർ റസിയയെ നോക്കി പറഞ്ഞു. എന്നിട്ട് അദ്ദേഹം അലിയുടെ തോളിൽ തട്ടിക്കൊണ്ട് കൂട്ടിച്ചേർത്തു: “ഇനിയിപ്പോൾ നിങ്ങള് രണ്ടാളും തന്നെയല്ലേ എപ്പോഴും ഇതിൽ പോകേണ്ടത്? മോനെ… നീ നിന്റെ ഉമ്മാനെയും കൂട്ടി വല്ലപ്പോഴുമൊക്കെ പുറത്തേക്കൊക്കെ ഒന്ന് പോണം കേട്ടോ. അവൾ കുറെ കാലമായില്ലേ ഈ വലിയ മാളികവീട്ടിൽ ഇങ്ങനെ ഒറ്റയ്ക്ക് ഒതുങ്ങിക്കൂടാൻ തുടങ്ങിയിട്ട്…” അത്രയും പറഞ്ഞ് ഹാജിയാർ കൈ കഴുകാനായി എഴുന്നേറ്റു.
വലിയുപ്പയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലുണ്ടായ വന്യമായ സന്തോഷം പുറത്തുകാണിക്കാതെ അലി റസിയയെ ഒന്നു നോക്കി. ‘വലിയുപ്പ തന്നെ പച്ചക്കൊടി കാണിച്ചു തന്നിരിക്കുന്നു’ എന്ന ഭാവത്തിൽ അവൻ അവളെ നോക്കിയപ്പോൾ, റസിയയുടെ മുഖത്തും വല്ലാത്തൊരു നാണവും സന്തോഷവും ഒരേസമയം മിന്നിമറഞ്ഞു.
