
രണ്ടാമത്തെ ആഴ്ചയുടെ മധ്യത്തിൽ, ബി.എം അവർക്ക് രണ്ടുപേർക്കും ഒരു സൈറ്റ് വിസിറ്റ് നൽകി.
കാറിലേക്ക് കയറുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥത രേവതിക്ക് ഉണ്ടായിരുന്നു. ഉണ്ണി ഡ്രൈവിംഗ് സീറ്റിലിരുന്നു. രേവതി തൊട്ടടുത്ത സീറ്റിലും. ഏകദേശം പത്തു മിനിറ്റോളം ആരും ഒന്നും സംസാരിച്ചില്ല.
രേവതി പതുക്കെ സംഭാഷണം തുടങ്ങാൻ ശ്രമിച്ചു. “ഉണ്ണീ… നീ എന്താ എന്നോട് സംസാരിക്കാത്തത്?”
ഉണ്ണി പതുക്കെ റോഡിലേക്ക് തന്നെ നോക്കി മറുപടി പറഞ്ഞു. “നമുക്ക് സൈറ്റിലേക്ക് പോകാം രേവതി… ബാക്കി കാര്യങ്ങൾ അവിടെ ചെന്ന് സംസാരിക്കാം.”
“ഓ… ഇപ്പോൾ ഞാൻ വെറും ‘രേവതി’ ആയി അല്ലേ? ഇന്നലെ വരെ ഞാൻ നിന്റെ അനുമോളായിരുന്നു.”
“അത് ഇന്നലെ… ഇന്ന് എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി. നമ്മൾ തമ്മിൽ ഒരു അതിർവരമ്പ് വേണം.”
“എന്ത് അതിർവരമ്പ്? ഉണ്ണി… ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ലേ?”
“നിന്റെ സ്നേഹം നിന്റെ ഭർത്താവിനോടാണ് രേവതി. അത് എനിക്ക് ബോധ്യമായി. ആ സ്നേഹത്തിനിടയിൽ ഞാൻ വെറുമൊരു ഉപകരണം മാത്രമാണ്.”
“അങ്ങനെ പറയരുത് ഉണ്ണീ… നീ എനിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന്…” രേവതിയുടെ വാക്കുകൾ പകുതിക്ക് വെച്ച് നിന്നു.
കാറിലെ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിൽ ഒരു കോൾ തെളിഞ്ഞു വന്നു—’മീര കഫേ’. രേവതിയുടെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ ചുമന്നു.
“ആരാ മീര? ആ കഫേയിലെ പെൺകുട്ടിയല്ലേ?” ഉണ്ണി മറുപടി പറഞ്ഞില്ല. അവൻ കോൾ കട്ടാക്കി.
