” മമ്മി… ഇതെന്താ ഇത്ര ലേറ്റ് ആയത്? പപ്പ ഷാർജയിൽ നിന്ന് തിരിച്ചു വന്നു, മമ്മിയെ അന്വേഷിച്ചു… ” ഫെലിക്സ് ചോദിച്ചു.
സിനി പതറാതെ നോർമൽ ആകാൻ ശ്രമിച്ചു.
” അതെടാ… ഒരു സെമിനാർ ഉണ്ടായിരുന്നു. അതാ വൈകിയത്… ”
അന്ന് രാത്രി ഡിന്നർ ടേബിളിൽ ഇരിക്കുമ്പോൾ ഫിലിപ്പ് വല്ലാതെ നിശബ്ദനായിരുന്നു. അയാൾ സിനിയെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.
” സിനി… നിന്റെ സെമിനാർ എവിടെയായിരുന്നു? ” ഫിലിപ്പ് പെട്ടെന്ന് ചോദിച്ചു.
സിനി ഒന്ന് ഞെട്ടി. ” അത്… അത് ദുബായ് ഹെൽത്ത് സിറ്റിയിൽ ആയിരുന്നു ഫിലിപ്പ്. എന്തു പറ്റി…? ”
” ഒന്നുമില്ല. ഞാൻ അങ്ങോട്ടൊന്ന് വിളിച്ചിരുന്നു, നിന്നെ കിട്ടിയില്ല. നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു… ” ഫിലിപ്പിന്റെ ശബ്ദത്തിൽ ഒരു ചെറിയ സംശയം നിഴലിച്ചിരുന്നു.
സിനിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ കടന്നു പോയി. ” ആഹ്… അവിടെ റേഞ്ച് കുറവായിരുന്നു. ചാർജ് തീരാറായപ്പോൾ ഞാൻ ഓഫ് ചെയ്തു വെച്ചതാണ്… ”
അവൾ വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു. തന്റെ കള്ളങ്ങൾ പതുക്കെ പുറത്തു വരുമോ എന്ന ഭയം അവളിൽ നിറഞ്ഞു. പക്ഷേ അതേ സമയം, റൂബനോടൊപ്പം ചിലവഴിച്ച ആ നിമിഷങ്ങൾ നൽകിയ ആനന്ദം അവളെ സന്തോഷിപ്പിക്കുകയും ചെയ്തു…
റൂബന്റെ മെസ്സേജ് വന്നു: ” സിനീ ഇന്ന് ആ കാറിൽ നിങ്ങൾ എന്റെ കൂടെ ഇരുന്നത്… ലോകത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു. ഐ മിസ്സ് യൂ… ലവ് യൂ ലൈക്ക് എനിത്തിംഗ്…. ”
സിനി ആ മെസ്സേജ് വായിച്ച് ഭയത്തോടെ ബെഡിലേക്ക് കിടന്നു….
അടുത്ത ഏതാനും ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷയായിരുന്നു. വീട്ടിലെത്തുമ്പോൾ അവൾ ഒരു ‘പെർഫെക്റ്റ്’ ഭാര്യയും അമ്മയുമായി അഭിനയിക്കുന്നു. പക്ഷേ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൾ റൂബന്റെ പ്രണയത്തിന് മുന്നിൽ നിസ്സഹായയാകുന്നു.

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰