——————————————————————
അരവിന്ദ് ഏർപ്പാടാക്കിയ കാറിൽ അവനൊപ്പം രാജേഷും താരയും ജയയും ലഗേജുകളുമായി ആ റിസോർട്ടിന്റെ പടിയിറങ്ങി. വണ്ടി മെയിൻ റോഡിലേക്ക് കടന്നതും അരവിന്ദ് പതുക്കെ വണ്ടിയുടെ വേഗത കുറച്ച് അവരെ നോക്കി കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.
“നമ്മൾ ഇപ്പോൾ നേരെ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. പക്ഷേ നിങ്ങളാരും ഒട്ടും പേടിക്കേണ്ടതില്ല. നമ്മുടെ വിശ്വസ്തനായ ഒരു ഓഫീസർ അവിടെ ഡ്യൂട്ടിയിലുണ്ട്. ഈ കേസിൽ നിന്നും തൽക്കാലം മാറിനിൽക്കുന്ന ജയാന്റിയെ പൂർണ്ണമായും ഒഴിവാക്കിത്തരാൻ പുള്ളി അമ്പതിനായിരം രൂപയാണ് ഡിമാൻഡ് ചെയ്തിരിക്കുന്നത്. തുക ഇപ്പോൾത്തന്നെ വേണമെന്നില്ല, രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചു കൊടുത്താൽ മതി.” അരവിന്ദ് സ്റ്റിയറിങ്ങിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“അതിനെന്താ അരവിന്ദേ… തുക എത്രയായാലും പ്രശ്നമില്ല. എന്റെ ഈ ജയച്ചേച്ചിയെ ഒരു ആപത്തിലും പെടുത്താതെ രക്ഷിച്ചെടുക്കാൻ അമ്പതിനായിരമല്ല, വേണ്ടി വന്നാൽ അമ്പത് ലക്ഷം വരെ ഇറക്കാൻ ഞാൻ തയ്യാറാണ്!”. അരവിന്ദ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ താര ഇടപെട്ടു,
താരയുടെ ആ വാക്കുകൾ കേട്ടതും ജയയുടെ കണ്ണുകൾ അത്ഭുതം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്കായി ഇത്രയും വലിയൊരു തുക ഇറക്കാൻ തയ്യാറായ താരയെ ജയ വല്ലാത്തൊരു വികാരത്തോടെ നോക്കുകയും അവൾ ഒട്ടും ആലോചിക്കാതെ താരയുടെ കൈകൾ എടുത്ത് തന്റെ കൈവെള്ളയിൽ ചേർത്തുപിടിച്ച് നന്ദിയോടെ അമർത്തി.
ജയയുടെ ഭാവമാറ്റം കണ്ട് അരവിന്ദ് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,
