ശരത്ത് അവളുടെ കൈകൾ ചേർത്തുപിടിച്ചു. “സുമക്കുട്ടി വിഷമിക്കണ്ട. ചേച്ചിക്ക് ഒരു കുറവുമില്ലെന്ന് എനിക്കറിയാം. ആരുടെ മുന്നിലും ചേച്ചി തോറ്റു കൊടുക്കണ്ട,” അവൻ ആത്മാർത്ഥതയോടെ പറഞ്ഞു.
ശരത്തിന്റെ വാക്കുകൾ കേട്ടപ്പോൾ സുമയുടെ മുഖത്തെ കാഠിന്യം പതുക്കെ കുറഞ്ഞു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “നീ കൂടെയുള്ളത് കൊണ്ടാടാ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. അല്ലെങ്കിൽ ആ വീട്ടിലെ ഒറ്റപ്പെടലിൽ ഞാൻ എപ്പോഴേ തകർന്നു പോയേനെ.”
ശരത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. സുഭാഷ് നൽകാത്ത ആ പരിഗണനയും സ്നേഹവും അവൻ അവൾക്ക് വാരിക്കോരി നൽകുകയായിരുന്നു. ആ വൈദ്യന്റെ മരുന്നുകളേക്കാൾ വലിയൊരു സൗഖ്യം ശരത്തിന്റെ സാമീപ്യമാണെന്ന് സുമയ്ക്ക് തോന്നി.
”നമുക്ക് നോക്കാം ചേച്ചീ… കാലം ഇതിനെല്ലാം ഒരു മറുപടി തരും,” ശരത്ത് അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. സുമ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു. ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, മറ്റാരും അറിയാത്ത തങ്ങളുടെ ഈ ലോകം എത്ര സുരക്ഷിതമാണെന്ന് അവൾ ഓർത്തു.
‐————————————————————–‐‐—————————–
“ചേച്ചി ഇന്ന് നല്ല നിലാവുണ്ടല്ലേ”
“ആ ഉണ്ട് എന്തേ നിലാവും നോക്കി കഥയോ കവിതയോ എഴുതാൻ പ്ലാനുണ്ടോ നിനക്ക്”
“എന്റെ സുമക്കുട്ടിയെ കുറിച്ച് ഒരു കവിത എഴുതിയല്ലോന്ന”
“അയ്യ നിന്ന് കിന്നരിക്കാതെ പോയി കിടക്കാൻ നോക്ക് ചെക്കാ”
