“നമ്മുക്ക് ടെറസിൽ പോയി കിടന്നല്ലോ”
“പിന്നെ ചെക്കന്റെ ഒരോ ഭ്രാന്ത് വെറെ പണിയില്ലേ കൊതുക് കടി കൊണ്ട് ടെറസിൽ കിടക്കാൻ”
ശരത്തിന്റെ ആ ആഗ്രഹം കേട്ടപ്പോൾ സുമയുടെ ഉള്ളിൽ പഴയൊരു കൗമാരക്കാരിയുടെ കൗതുകം ഉണർന്നെങ്കിലും, പ്രായോഗിക ബുദ്ധി അവളെ തടഞ്ഞു. പക്ഷേ ശരത്ത് വിടാൻ ഭാവമില്ലായിരുന്നു. അവൻ അവളുടെ കൈയ്യിൽ തൂങ്ങി ഒരു കൊച്ചു കുട്ടിയെപ്പോലെ നിർബന്ധിക്കാൻ തുടങ്ങി.
”കൊതുകിനെ പേടിക്കണ്ട സുമക്കുട്ടി… നമുക്ക് ഒരു പുതപ്പും എടുത്തു പോകാം. ഒന്ന് ആലോചിച്ചു നോക്കിയേ, ഈ വെളുത്ത നിലാവത്ത് ആരും കാണാതെ നമുക്ക് മാത്രമായി ഒരു ആകാശം…” ശരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പറഞ്ഞു.
“നിന്റെ ഈ വാചകമടി കേട്ടാൽ ആരും വീണുപോകും,” സുമ ഒന്ന് ചിരിച്ചു. “ശരി… വാ. പക്ഷേ ആരെങ്കിലും കണ്ടാൽ നമുക്ക് പിന്നെ ഇങ്ങോട്ട് വരാൻ പറ്റില്ല, അത് ഓർമ്മവേണം.” അവൾ പതുക്കെ എഴുന്നേറ്റ് അലമാരയിൽ നിന്ന് ഒരു വലിയ പുതപ്പെടുത്തു.
അവർ രണ്ടുപേരും ശബ്ദമുണ്ടാക്കാതെ പടികൾ കയറി ടെറസിലേക്ക് നടന്നു. രാത്രിയുടെ നിശബ്ദതയിൽ അവരുടെ കാൽപ്പെരുമാറ്റം പോലും വലിയ ശബ്ദമായി അവർക്ക് തോന്നി.
ടെറസിൽ എത്തിയപ്പോൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. പാൽനിലാവു പെയ്തു കിടക്കുന്ന ആ രാത്രിയിൽ ദൂരെയുള്ള തെങ്ങിൻ തോപ്പുകൾ വെള്ളി നിറത്തിൽ തിളങ്ങുന്നു. തണുത്ത കാറ്റ് അവരെ വന്നു പൊതിഞ്ഞു.
ശരത്ത് നിലത്ത് പുതപ്പ് വിരിച്ചു. സുമ അതിൽ വന്നിരുന്നു. ശരത്ത് അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി.
