പൊതിയുന്നതും അവളറിഞ്ഞു..
“ ഞാനിനി ഒരു ശല്യത്തിനും വരുന്നില്ല…
എനിക്കമ്പിളിയെ ഇഷ്ടമായിരുന്നു.. വിവാഹം കഴിക്കാനും ആഗ്രഹമുണ്ടായിരുന്നു… അത് വിജയനുമായി പിരിഞ്ഞ് ജീവിച്ചതിന് ശേഷമല്ല, വിജയൻ അമ്പിളിയെ കല്യാണം കഴിച്ച് കൊണ്ട് വന്ന് ആ പന്തലിൽ വെച്ച് അമ്പിളിയെ ആദ്യമായി കണ്ടപ്പോ തന്നെ അമ്പിളിയെപ്പോലെ ഒരു പെണ്ണിനെ കിട്ടാനാണ് ഞാനാഗ്രഹിച്ചത്… അത് കൊണ്ടാണ് ഞാനമ്പിളിയോട് തുറന്ന് ചോദിച്ചത്…
ശരി… അമ്പിളിക്കിഷ്ടമല്ലെങ്കിൽ പിന്നെ വിട്ടേക്ക്… “..
“അയ്യോ… അതല്ല… ഇതല്ല…എനിക്ക്… പിന്നെ..
ഞാൻ… “..
എന്താണ് പറയേണ്ടതെന്നറിയാതെ അമ്പിളി വെപ്രാളം കൊണ്ടു.. അവൻ ഫോൺ കട്ടാക്കുമോന്നാണ് അവൾ പേടിച്ചത്..
“എന്താ അമ്പിളിയുടെ പ്രശ്നം… ?..
അത് പറ… ജീവിതകാലം മുഴുവൻ ഇങ്ങിനെ ഒറ്റക്ക് കഴിയാനാണോ… ?..
അത് കൊണ്ട് ആർക്കെന്ത് ഗുണം… ?..
എനിക്കമ്പിളിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്… എന്ന് വെച്ച് എന്നെ മാത്രമേ അമ്പിളി കെട്ടാവൂ എന്നൊന്നുമില്ല… നല്ലൊരാലോചന വരികയാണെങ്കിൽ തീർച്ചയായും അമ്പിളി സമ്മതിക്കണം… എനിക്കിത്രയേ പറയാനുള്ളൂ…”..
കുറച്ച് നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല.. രണ്ടാളും ഫോൺ കട്ടാക്കിയതുമില്ല.. അവരുടെ ശ്വാസ്വോഛാസം മാത്രം അവർ പരസ്പരം ഫോണിലൂടെ കേട്ടു..
അമ്പിളിക്ക് സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു.. സുധീറിന്റെ ആത്മാർത്ഥതയും, സത്യസന്ധതയും അവൾക്കിഷ്ടമായി..
“ അമ്പിളിക്കൊന്നും പറയാനില്ലല്ലോ..?..
ശരി… ഞാൻ വെക്കുകാ… അമ്പിളിയുടെ തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിച്ചാ മതി… ഇനി പഞ്ചായത്ത് റോട്ടിലും ബസ് സ്റ്റോപ്പിലും അമ്പിളിയെ കാത്ത് ഞാനുണ്ടാവില്ല…”..
