“നീയെവിടെ വായിച്ച അല്ലേൽ കേട്ട പൈങ്കിളി പരിപാടി ആണെന്നൊന്നും എനിക്കറീല്ല എന്റടുത്തുന്ന് ഉമ്മ കിട്ടീട്ട് മോൻ കുടി നിർത്തൂല്ല….അതിന് വെച്ച വെള്ളം തിളയ്ക്കും മുന്നേ വാങ്ങിയ പൊള്ളാണ്ടെങ്കിലും ഇരിക്കും…..” കയ്യിൽ കയറി പിടിച്ചെങ്കിലും അവന്റെ ആദ്യത്തെ അടവിന്റെ കുറ്റി തന്നെ അമ്മു തെറിപ്പിച്ചു….
“എന്ത് സാധനാടി നീ….ഇപ്പോ തന്നില്ലേലും പിന്നെ തരാന്ന് പറഞ്ഞെന്നെ സമാധാനിപ്പിക്കുവെങ്കിലും ചെയ്യാനുള്ളെന്…” അടുത്ത അടവ് തന്നെയാ സംശയം വേണ്ട..
“ആഹ് അതു പിന്നെ പരിഗണിക്കാവുന്നതാണ്….” ഒരല്പം നാടകീയമായി പറഞ്ഞമ്മു അവനെ ഏറുകണ്ണിട്ട് നോക്കി…
“ഏഹ്ഹ്…..അപ്പോ പിന്നെ തരുവോ….” ഒരു അരയിഞ്ച് സ്ഥലം അവർക്കിടയിൽ ബാക്കികിടന്നത് കൂടി കയ്യെറിക്കൊണ്ടാണ് ചോദ്യം….
“അങ്ങട് നീങ്ങിക്കെ ഒരുപാടങ്ങോട്ടാണ്ട്….ഞാനുമ്മ വെയ്ക്കണ കാര്യമല്ല പറഞ്ഞത് നിന്നെ സമാധാനിപ്പിക്കണ കാര്യ….എന്തേലും കേക്കും മുന്നേ കേറിയങ്ങ് ഒട്ടിക്കോളും….വെറുതെയല്ല അമ്മ പറയണത് ചോല വീട്ടീടെ രൂപമേ ഉള്ളൂ ബോധം വാഴത്തടെടെ കൂട്ട് ആണെന്ന്….“ അവന്റടുത്തു നിന്നും ഒരു മില്ലിമീറ്റർ മാറാതെയാ മദ്യത്തിന്റെയും വിയർപ്പിന്റെയും മണത്തിൽ മുങ്ങിനിന്നിട്ടാണീ കളിയാക്കൽ മൊത്തം…
“അമ്മങ്ങനെ പറഞ്ഞോ….അങ്ങനെ വരാൻ വഴി ഇല്ലല്ലോ…കാര്യം മാഡത്തിനെന്നെ വല്യ വിലയില്ലെങ്കിലും ഇങ്ങനെ പബ്ലിക്കായി പറഞ്ഞപമാനിക്കാറില്ല….” ഒരു കൈ എളിയിലും കുത്തി മറു കൈ കൊണ്ട് താടിയും ചൊറിഞ്ഞുള്ള പറച്ചിൽ കേട്ടിട്ട് കളിയാക്കാനായി പറഞ്ഞതാണെങ്കിലും അമ്മ പറഞ്ഞത് എത്ര സത്യമെന്നവൾ ഓർത്തുപോയി….

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.