ഇറങ്ങാനായി എല്ലാവരോടും യാത്ര പറഞ്ഞു നിൽക്കുന്ന മായയോടൊപ്പം നിൽക്കുമ്പോളും അമ്മുവിന്റെ കണ്ണ് രണ്ടും വട്ടം കറങ്ങി ഹരിയേ തേടുന്നുണ്ടായിരുന്നു…
ഇനി വരാതിരിക്കുവോ പറ്റിക്കുവോ…
യാത്ര പറഞ്ഞ് ഓട്ടോയിൽ കയറാൻ തുടങ്ങുമ്പോളും അമ്മു പയ്യെ തട്ടി തട്ടി നിന്നു തിരിഞ്ഞു നോക്കി…
അവനാ ഏരിയയിൽ പോലും ഇല്ല….
പുറത്തെ ഇരുട്ടിനേക്കാൾ കറുത്തുകയറിയ മുഖവുമായി ഓട്ടോയിൽ ഇരുന്നു…
ഒരു വളവു തിരിഞ്ഞപ്പോൾ വണ്ടിയിൽ അടിച്ച ഹെഡ്ലൈറ്റിന്റെ വെളിച്ചം കാരണം ചിന്നു തിരിഞ്ഞുനോക്കി…
“അതേയ്….ആ കവിളത്തെ ബലൂൺ ഇനി കുത്തിപ്പൊട്ടിച്ചോ….കണവൻ പിറകെ വെച്ചനത്തുന്നുണ്ട്….” ചെവിയിൽ അടക്കം പറഞ്ഞു..
പിന്നോട്ട് തിരിഞ്ഞുനോക്കിയ അമ്മുവും കണ്ടു ചാറ്റൽ മഴയിൽ ബൈക്കുമായി ഓട്ടോക്ക് പിന്നിൽ വരുന്നവനെ….
ചുണ്ടിലൂറിയ പുഞ്ചിരി മുഖം തുടച്ചവൾ മറച്ചുവെച്ചു….
“നീയങ്ങേരെ സാരിത്തുമ്പേൽ…അല്ല അതിവിടെ ഇല്ലല്ലോ…പാവാടചരടിൽ ഇട്ട് കെട്ടിയോടി…എങ്ങനേ നടന്ന മൊതലാ…വന്ന വരവ് കണ്ടാ….ഇന്നിടിവെട്ടി മഴ പെയ്യും…..” ചെവിയിൽ കൊത്തിപെറുക്കുന്നുണ്ട്….
“ഇടീം മഴേം അല്ലേലും ഉണ്ട്….”
“എന്നാ പിന്നെ കാക്ക മലർന്നു പറക്കും….”
“എന്തോന്ന് പിള്ളേരെ കുറെ നേരായല്ലോ കുശു കുശു കുശുന്ന്….ഇത്രേം നേരോം രണ്ടും കൂടെ അങ്ങോടും ഇങ്ങോടും ചെവി തിന്നൽ അല്ലാരുന്നോ ഒന്ന് ചെവിതല കേൾപ്പിക്ക് ബാക്കിള്ളോർക്ക്….” ലളിതമ്മ ക്ഷീണവും ഉറക്കവും കാരണം രണ്ടിനും നേരെ ഒന്ന് ചാടി….

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.