ആയിഷയിലൂടെ 2 [ഹസ്ന] 16

അത് സമീറ ഇത്തയായിരുന്നു! വില്ലേജ് ഓഫീസിലെ ജോലി കഴിഞ്ഞ് നേരെ ഇങ്ങോട്ടേക്ക് വന്ന ലക്ഷണമുടൻ തന്നെ മനസ്സിലായി.

ഞാൻ വേഗം എഴുന്നേറ്റ് ചെന്ന് മുൻവാതിൽ തുറന്നു. റെയിൻകോട്ടിന്റെ സിപ്പ് അഴിച്ച്, നനഞ്ഞ മുടിയിഴകൾ പുറകിലേക്ക് ഒതുക്കിക്കൊണ്ട് സമീറ ഇത്ത ഉമ്മറത്തേക്ക് കയറിവന്നു. ഓഫീസിലെ ആ സാരിയും വേഷവും റെയിൻകോട്ടിനുള്ളിൽ അല്പം നനഞ്ഞിട്ടുണ്ടായിരുന്നു.

“ഹാവൂ… എന്തൊരു മഴയാ റഹീമേ…” ഇത്ത റെയിൻകോട്ട് ഊരി ഉമ്മറത്തെ കസേരയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു. കണ്ണടയിലെ വെള്ളത്തുള്ളികൾ തുടയ്ക്കുമ്പോൾ അവരുടെ ആ വലിയ വശ്യമായ കണ്ണുകൾ എന്നെത്തന്നെയാണ് നോക്കിയിരുന്നത്.

“ഇത്താ… ഈ കനത്ത മഴയത്ത് ഇപ്പൊ എന്താ ഇവിടെ?” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.

“അതുപിന്നെ… താലൂക്ക് ഓഫീസിൽ നിന്നും ആ ഫയലിന്റെ ഫൈനൽ ഓർഡർ വന്നിട്ടുണ്ടായിരുന്നു. അബ്ബുവിനെ നേരിട്ട് ഏൽപ്പിക്കാമെന്ന് വിചാരിച്ചു. ഞാൻ വഴിക്ക് ഇറങ്ങിയപ്പോഴാ മഴ കനത്തത്,” ഇത്ത ചുറ്റും നോക്കിക്കൊണ്ട് ഹാളിലേക്ക് നടന്നു. “അബ്ബു ഇവിടെയില്ലേ?”

“അബ്ബു മില്ലിലേക്ക് പോയതാ ഇത്താ… വൈകുന്നേരമേ വരൂ,” ഞാൻ വാതിൽ പകുതി ചാരിയിട്ടുകൊണ്ട് പറഞ്ഞു.

അബ്ബു ഇല്ലെന്ന വിവരം കേട്ടതും സമീറ ഇത്തയുടെ മുഖത്തെ ആ ഗൗരവം പാടെ മാറി. ചുണ്ടുകളിൽ ആ പഴയ കള്ളച്ചിരി വീണ്ടും വിരിഞ്ഞു. സാരിയുടെ നനഞ്ഞ തുണിയിലൂടെ അവരുടെ കൊഴുത്തു വിരിഞ്ഞ ശരീരത്തിന്റെ വടിവുകൾ കൂടുതൽ വ്യക്തമായി കാണാമായിരുന്നു.

അപ്പോഴേക്കും ഉമ്മറത്തെ സംസാരം കേട്ട് അടുക്കളയിൽ നിന്നും ആയിഷ ഹാളിലേക്ക് ഓടിവന്നു. സമീറ ഇത്തയെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു അത്ഭുതവും ഒപ്പം നേരിയൊരു പരിഭ്രമവും തെളിഞ്ഞു.

The Author

Leave a Reply

Your email address will not be published. Required fields are marked *