ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. ഫോണിന്റെ മറുതലയ്ക്കൽ തരുൺ മിണ്ടാതിരുന്നിട്ടും ആ കാൾ മുറിക്കാൻ ധ്വനിക്ക് മനസ്സ് വന്നില്ല. ആ മുറിയിലെ ഇരുട്ടിൽ തന്റെ ശ്വാസഗതി ഉയരുന്നത് അവൾ അറിഞ്ഞു. തരുൺ വർണ്ണിച്ച തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും അവന്റെ വിരലുകൾ യഥാർത്ഥത്തിൽ സ്പർശിച്ചതുപോലെയുള്ള ഒരു തരിപ്പ് അവളിൽ അപ്പോഴും അവശേഷിച്ചിരുന്നു.
ജീവിതത്തിൽ പലരും അവളെ നോക്കിയിട്ടുണ്ട്, പലപ്പോഴായി പലരിൽ നിന്നും സ്പർശനങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അവരിലൊന്നും കണ്ടെത്താൻ കഴിയാത്ത ഒരു പ്രത്യേക അനുഭൂതി, തരുണിന്റെ വാക്കുകളിലൂടെയും അവന്റെ ആ ശബ്ദത്തിലെ തീവ്രതയിലൂടെയും അവൾ അനുഭവിച്ചു. വെറും വാക്കുകൾ കൊണ്ട് ഒരാൾക്ക് തന്റെ ശരീരത്തെയും മനസ്സിനെയും ഇത്രമേൽ കീഴടക്കാൻ കഴിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അവന്റെ ആ വർണ്ണനകൾ കേൾക്കുമ്പോൾ തന്നിൽ ഉണ്ടായ ആ മാറ്റം, ആ വല്ലാത്തൊരു സുഖം… അത് കേവലം ഒരു സൗഹൃദമല്ലെന്ന് അവൾക്ക് ഉറപ്പായി. തന്റെ മനസ്സിന്റെ വാതിലുകൾ തരുണിനായി തുറക്കപ്പെടുകയാണോ? താൻ അവനെ പ്രണയിച്ചു തുടങ്ങുകയാണോ?
ഫോണിന്റെ മറുതലയ്ക്കൽ ധ്വനി പുലർത്തുന്ന ആ നിശബ്ദത തരുണിന് നൽകിയത് വലിയൊരു ധൈര്യമായിരുന്നു. അവൾ തന്റെ വാക്കുകൾ എതിർക്കുന്നില്ലെന്ന് മാത്രമല്ല, അത് ഓരോ അണുവിലും ആസ്വദിക്കുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അതോടെ അവന്റെ വാക്കുകളിലെ നിയന്ത്രണം പൂർണ്ണമായും നഷ്ടമായി.
”ധ്വനി… നീ ഒന്നും മിണ്ടാതിരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം,” അവൻ ആവേശത്തോടെ തുടർന്നു. “എന്റെ വാക്കുകൾ നിന്റെ ശരീരത്തിൽ തറയ്ക്കുന്നത് നീ അറിയുന്നുണ്ട്. ഈ രാത്രിയിൽ, ആ മുറിയിൽ നീ തനിച്ചായിരിക്കുമ്പോൾ നിന്റെ ശരീരം എന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്.”
