അമ്പലത്തിൽ തൊഴുത് പ്രസാദവും വാങ്ങി സ്വാതിയും രാധാമണിയും കൂടി ആല്ത്തറയുടെ അടുത്തേക്ക് നടന്നു. അവിടെ അത്യാവശ്യം ആളുകളുണ്ടായിരുന്നു. രാധാമണി അവിടെയുള്ള ചില സ്ത്രീകളോട് സംസാരിച്ചു നിൽക്കുമ്പോഴാണ് അമ്പലക്കമ്മിറ്റി ഓഫീസിന്റെ ഭാഗത്തുനിന്ന് ഒരാൾ അങ്ങോട്ട് നടന്നു വന്നത്.
അമ്പലത്തിലെ സെക്രട്ടറിയായ ജയചന്ദ്രൻ ആയിരുന്നു അത്. ഒരു നാൽപ്പത്തഞ്ചു വയസ്സ് പ്രായം തോന്നും. മുണ്ടുമുടുത്ത്, മേൽമുണ്ട് തോളിലിട്ട് ഒരു അധികാരഭാവത്തിലാണ് പുള്ളിയുടെ നടപ്പ്. എന്നാൽ രാധാമണിയെ കണ്ടതും പുള്ളിയുടെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിഞ്ഞു.
“ഓഹോ… രാധാമണി ആയിരുന്നോ? ഞാൻ വിചാരിച്ചു ഇന്ന് വരില്ലെന്ന്. എന്താ ഇത്ര വൈകിയത്?” ജയചന്ദ്രൻ രാധാമണിയുടെ അടുത്തേക്ക് വന്ന് വളരെ കുറുകിയ ശബ്ദത്തിൽ ചോദിച്ചു.
“പെട്ടെന്ന് ഇറങ്ങിയതാ ജയേട്ടാ. എന്താ ഇപ്പൊ കമ്മിറ്റി ഓഫീസിൽ വലിയ തിരക്കൊന്നുമില്ലേ?” രാധാമണി തിരിച്ചും വളരെ താല്പര്യത്തോടെ ചോദിച്ചു.
അവർ രണ്ടുപേരും സംസാരിക്കുന്ന രീതിയും ആംഗ്യങ്ങളും കണ്ടപ്പോൾ തന്നെ സ്വാതിക്ക് എന്തോ ഒരു പന്തികേട് തോന്നി. വെറുമൊരു പരിചയത്തിനപ്പുറം അവർക്കിടയിൽ എന്തൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജയചന്ദ്രന്റെ സംസാരം.
“തിരക്കൊക്കെ നമ്മൾ ഉണ്ടാക്കുന്നതല്ലേ രാധാമണി… മനസ്സിന് ഇത്തിരി തണുപ്പ് വേണമെന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങോട്ട് ഇറങ്ങും. അതിപ്പോ ഇവിടെ നല്ല തണുപ്പുള്ള കാഴ്ചകൾ ഉണ്ടല്ലോ,” ജയചന്ദ്രൻ രാധാമണിയെ നോക്കി ഒളിച്ചുകടത്തി ഒരു ഡബിൾ മീനിങ് പ്രയോഗിച്ചു. രാധാമണി അത് കേട്ട് തിരിഞ്ഞുനിന്ന് ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇത് കേട്ടപ്പോൾ സ്വാതിക്ക് ഉറപ്പായി, രാധാമണി അമ്പലത്തിൽ വരുന്നത് ദൈവത്തെ കാണാൻ മാത്രമല്ല, ഈ ജയചന്ദ്രനെ കാണാൻ കൂടിയാണെന്ന്.
