താരയുടെ തിരക്ക് കണ്ടാണ് ധ്വനി തരുണിനൊപ്പം സിനിമയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. ബൈക്ക് യാത്രയിലുടനീളം തരുണിന്റെ ശരീരത്തിൽ നിന്ന് അല്പം പോലും അകലാതെയാണ് ധ്വനി ഇരുന്നത്. സാരിയുടെ തുമ്പ് കാറ്റിൽ പറക്കുന്നതിനൊപ്പം, അവൾ അവനോട് ചേർന്നിരിക്കുമ്പോൾ എന്തോ ഒരു മാന്ത്രികത പോലെ അവർക്കിടയിൽ ഒരു അടുപ്പം തോന്നിയിരുന്നു.
ബൈക്ക് റോഡിലെ കുഴികളിൽ വീഴുമ്പോൾ, ധ്വനി അറിയാതെ തന്നെ കൂടുതൽ അമർന്നിരുന്നു. അവളുടെ മാറിടങ്ങൾ അവന്റെ ദേഹത്ത് തട്ടുന്നത് അവൻ അനുഭവിച്ചിരുന്നു. ബൈക്കിലെ ആ ഇരിപ്പിലും, അവൾ തരുണിന്റെ തോളിൽ തട്ടി, ഓരോ ചെറിയ കുസൃതികൾ പറയുന്നുണ്ടായിരുന്നു. ഒരു ചെറിയ മഴത്തുള്ളി അവരെ തൊട്ടു കടന്നു പോയപ്പോൾ, അവൾ “മഴ” എന്ന് കാതിൽ മെല്ലെ പറഞ്ഞ്, തല അവന്റ ചുമലിലേക്ക് ചേർത്തുവച്ചു.
തിയേറ്ററിലെ ഇരുട്ടിൽ, സിനിമ തുടങ്ങുമ്പോഴേ ധ്വനി തരുണിന്റെ കൈ മെല്ലെ തന്റെ കയ്യിലാക്കിയിരുന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളിൽ കോർത്തിട്ടിരുന്നു. ചില വികാരനിർഭരമായ സീനുകളിൽ അവൾ അവന്റെ കയ്യിൽ കൂടുതൽ അമർത്തി പിടിച്ചു.
സിനിമ കഴിഞ്ഞ് തിരികെ വരുന്ന വഴിയിൽ ഒരു വിജനമായ സ്ഥലത്ത് തരുൺ ബൈക്ക് നിർത്തി. ചുറ്റും സന്ധ്യ മയങ്ങുന്ന ശാന്തത. ധ്വനി സംശയത്തോടെ അവനെ നോക്കി.
”എന്താ തരുൺ, ഇവിടെ നിർത്തിയത്?” അവൾ ചോദിച്ചു.
തരുൺ ബൈക്കിൽ നിന്ന് ഇറങ്ങി അവളുടെ മുന്നിൽ വന്നു നിന്നു. അവന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു ഗൗരവമുണ്ടായിരുന്നു. ശ്വാസമൊന്ന് ആഞ്ഞു വലിച്ചു കൊണ്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
