നെഞ്ചിടിപ്പ് പതുക്കെ താളം വീണ്ടെടുക്കുമ്പോഴും, തരുണിന്റെ ആ വന്യമായ ശബ്ദം അവളുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ദീർഘമായ ഒരു നിശ്വാസത്തോടെ, വിയർപ്പിൽ കുതിർന്ന തന്റെ സ്വർണ്ണമേനി ആ മെത്തയിൽ തളർന്നിട്ടു അവൾ കിടന്നു.
ആ രാത്രിയിൽ താൻ നഷ്ടപ്പെടുത്തിയതല്ല, മറിച്ച് തരുണിലൂടെ താൻ കണ്ടെത്തിയ ആ പുതിയ സുഖത്തിന്റെ ലഹരിയിൽ അവൾ അലിഞ്ഞുചേർന്നു. തന്റെ ആത്മാവും ശരീരവും ഇനി അവന്റേത് മാത്രമാണെന്ന തിരിച്ചറിവോടെ അവൾ ആ സുഖനിദ്രയിലേക്ക് പതുക്കെ വഴുതിവീണു
പിറ്റേന്ന് രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് അരിച്ചെത്തിയപ്പോൾ ധ്വനി ഉണർന്നത് വല്ലാത്തൊരു ഭാരത്തോടെയായിരുന്നു. തലേദിവസം രാത്രി നടന്ന കാര്യങ്ങൾ ഓരോന്നായി ഓർമ്മയിലേക്ക് വന്നപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ തന്റെ കഴുത്തിലും മാറിടങ്ങളിലും ഇപ്പോഴും തരുണിന്റെ വാക്കുകൾ ഏൽപ്പിച്ച സ്പർശനം ബാക്കിയുള്ളതുപോലെ അവൾക്ക് തോന്നി.
”ഞാൻ എന്താണ് ഈ കാണിച്ചു കൂട്ടിയത്?” അവൾ സ്വയം ചോദിച്ചു. ഒരു ആങ്ങളയെപ്പോലെ കണ്ടവനോട് ഫോണിലൂടെ ഇത്രയും വന്യമായി പെരുമാറിയതിലോർത്തപ്പോൾ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
താഴെ ഹാളിൽ ചായ കുടിച്ചുകൊണ്ടിരുന്ന താരയുടെ അടുത്തേക്ക് ചെല്ലുമ്പോൾ ധ്വനി ആകെ പരിഭ്രമിച്ചിരുന്നു. അവിടെ സോഫയിൽ തരുൺ ഇരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും ധ്വനിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. താഴേക്ക് നോക്കി അവനെ മറികടന്നു പോകാൻ ശ്രമിച്ച ധ്വനിക്കു നേരെ തരുൺ ഒരു കള്ളച്ചിരിയോടെ നോക്കി.

സാഹിത്യം.. one of the goated writer.