“ഇത്ര പ്രായത്തിൽ ഇതൊക്കെ വേണോ…”
“ആളുകൾ എന്ത് വിചാരിക്കും…”
“കുട്ടികളെ നോക്കേണ്ട സമയമല്ലേ…”
“നിനക്ക് ഇത്ര freedom തന്നിട്ടില്ലേ ഞാൻ…”
ആ വാക്കുകളിൽ കടുപ്പമൊന്നുമില്ലായിരുന്നു.
പക്ഷേ പതിയെ പതിയെ അവളുടെ ഇഷ്ടങ്ങളെ മിണ്ടാതാക്കാൻ അത്ര മതിയായിരുന്നു.
അങ്ങനെ വർഷങ്ങൾക്കിടെ വിദ്യ തന്റെ ചെറിയ ചെറിയ സന്തോഷങ്ങൾ എല്ലാം നിശബ്ദമായി കുടുംബത്തിനുവേണ്ടി മാറ്റിവെച്ചു.
മക്കളുടെ പഠനം.
സുരേഷിന്റെ career growth.
വീട്ടിലെ സമാധാനം.
അവളുടെ ജീവിതം പതിയെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം ചുറ്റിത്തിരിയാൻ തുടങ്ങി.
ചില രാത്രികളിൽ mirror ന് മുന്നിൽ മുടി അഴിച്ചു നിൽക്കുമ്പോൾ വിദ്യയ്ക്ക് സ്വയം തന്നെ അന്യയായി തോന്നാറുണ്ട്.
ഒരിക്കൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ആ പെൺകുട്ടി…
എപ്പോഴാണ് ഇങ്ങനെ സ്വന്തം ഇഷ്ടങ്ങൾ പോലും ഓർക്കാതെ ജീവിക്കുന്ന സ്ത്രീയായി മാറിയത് എന്ന് അവൾക്കുതന്നെ അറിയില്ലായിരുന്നു…
അന്ന് ഉച്ചയ്ക്കുശേഷം ബാങ്ക് പതിവിലേക്കാൾ തിരക്കേറിയിരുന്നു.
Lunch break കഴിഞ്ഞ സമയമാകുമ്പോൾ counters ന് മുന്നിൽ ആളുകൾ നീണ്ട നിരയായി നിന്നു. printer ശബ്ദങ്ങളും phone ring കളും staff ന്റെ സംസാരങ്ങളും ചേർന്ന് ബാങ്കിനകത്ത് ഒരു സ്ഥിരമായ അലയൊലി നിറഞ്ഞിരുന്നു.
വിദ്യ തുടർച്ചയായി files പരിശോധിച്ചുകൊണ്ടിരുന്നു.
പിന്നിലെ വേദന ഇന്ന് വീണ്ടും അലട്ടുന്നുണ്ടായിരുന്നു.
Chair ൽ നിന്ന് ഒന്ന് എഴുന്നേറ്റ് നിൽക്കണമെന്നു തോന്നിയെങ്കിലും pending work നോക്കുമ്പോൾ അതിനും സമയം കിട്ടുന്നില്ല.
