എന്നിരുന്നാലും ആ മാദക സൗന്ദര്യത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നുപോയി. എന്റെ ഈശ്വരാ… എന്തൊരു ഭംഗിയാണിവളെ കാണാൻ! ഇത്രയും കാലം ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന് കൊതിച്ച എന്റെ മന്ദാരം…
🫠
ഞാൻ അവളെത്തന്നെ വായിനോക്കി നിൽക്കുന്നത് ഫോൺ സംസാരിക്കുന്നതിനിടയിൽ അവളൊന്ന് പാളി നോക്കി. എന്റെ ആ നോട്ടം കണ്ടതും അവളുടെ മുഖം ഒന്നുകൂടി കടുത്തു. തൊട്ടടുത്ത നിമിഷം ഫോണിലൂടെയുള്ള അവളുടെ ആ ചീത്തവിളിയുടെ സ്പീഡ് ഒന്നുകൂടി കൂടി
“ഇതുപോലെ കുറേ വാഴകൾ എവിടുന്നോ ഇറങ്ങി വരും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ! വെറുതെ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടണ്ട എന്ന് പറഞ്ഞേക്ക് അവനോട്… ഇനിയും എന്നെ ചൊടിപ്പിക്കാൻ നിന്നാൽ പച്ചക്ക് ഞാൻ കടിച്ചു കീറും കോപ്പ്!”
ആ വാഴ പ്രയോഗവും കടിച്ചു കീറും എന്നുള്ള ഭീഷണിയും ഫോണിന്റെ അപ്പുറത്തുള്ള ഡോക്ടർക്കല്ല, കൃത്യമായി എന്റെ നെഞ്ചിലേക്കുള്ള അമ്പാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല. ആ ചുണ്ടുകൾക്കിടയിലൂടെ കൂർത്ത പല്ലുകൾ വീണ്ടും പുറത്തേക്ക് വരുന്നതിന് മുൻപ് അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല, വാതിൽ തുറന്ന് നേരെ താഴേക്ക് പോയി!
താഴേക്ക് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നതും അവിടെയുള്ള എല്ലാവരുടെയും മുഖത്ത് എന്നെ നോക്കി വലിയൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഏട്ടനും ഏട്ടത്തിയുമൊക്കെയുണ്ട്.
