ഡിഗ്രി സെക്കന്റ് ഇയറിന് പഠിക്കുന്ന കാലത്താണ് അരുണിമയെ അവളുടെ അച്ഛൻ നാട്ടിൽ ഏക നല്ലൊരു ജോലി ഉണ്ടായിരുന്ന ചെറുപ്പകാരനായ സജീവന് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത്. അതിന് ശേഷം അവൾ താമസിക്കുന്നത് ഇപ്പോ ഇവിടെയാണ്. സത്യത്തിൽ അതിന്റെ പിന്നിൽ വലിയൊരു കാരണവുമുണ്ട്.
അരുണിമ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന കാലത്തെ തൊട്ട്, അന്ന് ഡിഗ്രി പാതി വഴി നിർത്തി തേരാപാര നടന്നിരുന്ന ഏകദേശം 27-ഓളം വയസ്സുണ്ടായിരുന്ന ദിനേശന് അവളോട് മൂത്ത പ്രേമമായിരുന്നു. പക്ഷെ അവൾക്കതു അവനോട് തിരിച്ച് ഉണ്ടായിരുന്നില്ല എന്ന് മാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അരുണിമയെ അവളുടെ വീടിന്റെ പുറത്തെ ഇടവഴിയിൽ വെച്ച് മതിലിനോട് മുട്ടിച്ച്, ദിനേശൻ അവൾക്കൊരു ചുംബനം നൽകാൻ ശ്രമിച്ചു. അരുണിമയിൽ നിന്നും ഒരു പ്രതിരോധവും ഇല്ലാതെയിരുന്നത് കൊണ്ട് അവളുടെ മൗനം സമ്മതമാവും എന്ന കരുതി അവന് അന്നെന്തോ കൂടുതൽ ധൈര്യം കിട്ടി. പക്ഷെ അന്ന് ദിനേശന് അറിയില്ലായിരുന്നു കഷ്ടിച്ച് 20 വയസ്സ് തികഞ്ഞ ആ പെൺകുട്ടി അയാളെ കണ്ട് പേടിച്ചിട്ടാണ് ഒന്നും മിണ്ടാതെ നിന്നു തന്നത് എന്നുള്ള കാര്യം.
തൊട്ടടുത്ത നിമിഷം ദിനേശന്റെ കഷ്ടകാലത്തിനും, അരുണിമയുടെ ഭാഗ്യത്തിനും തക്കസമയത്ത് ടോർച്ചും അടിച്ചുകൊണ്ട് അവളുടെ അച്ഛൻ ഉണ്ണിത്താൻ അങ്ങോട്ടേക്ക് നടന്നു വന്ന് അവനെ കൈയ്യോടെ പിടികൂടി.
ഈ കാര്യം പുറത്ത് അറിഞ്ഞാൽ ഉണ്ണിത്താനും കുടുംബത്തിനും നാണക്കേട് ആവുന്നത് കൊണ്ട് അവളുടെ അച്ഛൻ ഇതാരോടും തുറന്ന് പറഞ്ഞില്ല. എന്നിട്ട്, അതിന് ശേഷം അയാൾ തന്റെ മകളെ അന്ന് ആ നാട്ടിൽ ചെറുപ്രായത്തിൽ (23) തന്നെ ബാങ്കിൽ ജോലിക്ക് കയറിയ സജീവന് കല്യാണം കഴിപ്പിച്ചു കൊടുത്തു.
