അവൾക്കതു പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും ഒരുപൊടി കണ്ണുനീർ പൊലിഞ്ഞിരുന്നു. താൻ കരയുന്നത് ദിനേശൻ കാണാതെയിരിക്കാൻ അരുണിമ കയ്യിൽ ഉണ്ടായിരുന്ന ഒരു ടവൽ കൊണ്ട് കണ്ണുനീർ തുടച്ചിട്ട് പുറത്തെ കാഴ്ചകളിലേക്ക് തന്റെ മിഴികൾ തിരിച്ചു.
ഇതൊക്കെ കേട്ട് അമ്പരന്ന് പോയ ദിനേശന് മറുപടി എന്ന് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തത്കാലം അവൻ ഒരു “സോറി” പറഞ്ഞ് അതിൽ ഒതുക്കി.
ഇതെപ്പോ എന്താ ഉണ്ടായേ? എന്തിനാ ആളുകൾ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന് ഇന്നെസെന്റ് ഏട്ടൻ ഒരു പടത്തിൽ പറയുന്നതിന് സമാനമായ അവസ്ഥയായിരുന്നു ഇപ്പൊ ദിനേശന്റേത്.
അയാളുടെ വന്യമായ രീതിയിലുള്ള അശ്ലീല നോട്ടങ്ങളും സംസാര ശൈലിയും വർഷങ്ങളായി സഹിച്ചു ജീവിക്കുകയായിരുന്നു അരുണിമ. ഇന്ന് തന്റെ മനസ്സിലെ വിഷമങ്ങളെല്ലാം അവൾ തുറന്നുപറഞ്ഞപ്പോഴാണ്, തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് പൊട്ടിയത് പോലെ ആ വാക്കുകൾ ദിനേശന്റെ ഹൃദയത്തിൽ ചെന്ന് തറച്ചത്.
എന്നിരുന്നാലും അവന്റെ മനസ്സിൽ, തനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു നിധിയായിരുന്നു അരുണിമ. അവളുടെ ആ നിസ്സഹായത കണ്ടിട്ട് മനസ്സിൽ ചെറിയൊരു പാവം തോന്നിയെങ്കിലും, “സജീവൻ അറിയാതെ നമുക്കൊരു ബന്ധം തുടങ്ങിക്കൂടെ” എന്ന് അവളോട് ചോദിക്കണമെന്ന് അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെയെങ്ങാനും ചോദിച്ചാൽ ഉണ്ടാകാൻ പോകുന്ന പൂരം എന്തായിരിക്കുമെന്ന് ദിനേശന് നിഷ്പ്രയാസം ഊഹിക്കാൻ കഴിയുമായിരുന്നതുകൊണ്ട് അവൻ ആ പൂതി മനസ്സിൽ തന്നെ ഒതുക്കി.
