“വെറുതെ പെണ്ണിന്റെ കയ്യിൽ നിന്നും ഒരു അടി വാങ്ങിച്ചു കൂട്ടണ്ട!” അവൻ മനസ്സിൽ മന്ത്രിച്ചു.
മിനിറ്റുകൾക്കുള്ളിൽ ബൊലേറോ അരുണിമയുടെ വീട്ടുപടിക്കൽ എത്തി നിന്നു. വണ്ടി നിന്ന ഉടൻ തന്നെ അവൾ ഡാഷ്‌ബോർഡിൽ ഇരുന്ന കുട കയ്യിലെടുത്ത്, ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“താങ്ക്സ്…. ലിഫ്റ്റ് തന്നതിന്.” അരുണിമ കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖത്തൊരു നേർത്ത പുഞ്ചിരി വരുത്തിക്കൊണ്ട് നന്ദി പ്രകടിപ്പിച്ചു.
അതിന് മറുപടിയായി അവൻ വെറുതെയൊന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.
ദിനേശന് നന്നായി അറിയാം, താൻ അരുണിമയെ മറന്ന് എത്രയൊക്കെ നന്നാവാൻ നോക്കിയാലും, സ്വന്തം ജൈവികമായ പ്രേരണകളും ശാരീരിക ആവശ്യങ്ങളും അവന്റെ ബോധമനസ്സിനെ വീണ്ടും ചൂഷണം ചെയ്തുകൊണ്ടേയിരിക്കുമെന്ന്. അതിന്റെ തെളിവെന്നോണമാണ് താളാത്മകമായി ആടിയുലയുന്ന അരുണിമയുടെ കൊഴുത്ത പിൻഭാഗത്തെ കുലുക്കവും നോക്കി അവൾ വീട്ടിലേക്ക് നടന്നു പോകുന്നത് വരെ വണ്ടിയിലിരുന്ന് മിഴിച്ചു നോക്കിയ ആ നിമിഷം, താഴെ മുണ്ടിന്റെ ഉള്ളിൽ കിടക്കുന്ന ദിനേശന്റെ വജ്രായുധം വന്യമായ ആവേശത്തോടെ തരിച്ചു പൊങ്ങാൻ തുടങ്ങിയത്.
അരുണിമയുടെ മാനസികാവസ്ഥ മനസ്സിലാക്കി ഇന്ന് മുതൽ അവളോട് നന്നായി പെരുമാറണം എന്ന് ദിനേശന്റെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും, അവന്റെ ശരീരം ആവശ്യപ്പെടുന്നത് മറ്റൊന്നായിരുന്നു. അല്ലെങ്കിലും, നമ്മൾ നമ്മുടെ ശാരീരികമായ ആവശ്യങ്ങളെ മനസ്സ് കൊണ്ട് പ്രതിരോധിക്കുക എന്ന് പറയുന്നത് ഒരല്പം കടുപ്പം പിടിച്ച പണി തന്നെയാണ്. ഇനിയിപ്പോൾ ദിനേശൻ ആ പരിശ്രമത്തിൽ തത്കാലം വിജയിച്ചാൽ തന്നെ, എന്നെങ്കിലും ഒരു നാൾ അവൻ തന്റെ ഉള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ആ കാമമൃഗത്തെ സ്വതന്ത്രനായി അഴിച്ചുവിടേണ്ടി വരും. ആ ആത്മനിയന്ത്രണം ഇനി എത്ര നാൾ നീണ്ടുനിൽക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ദിനേശന്റെ മുന്നിലുള്ള ഏക ചോദ്യം!
