ഏകദേശം പത്തു മിനിറ്റോളം ഞാൻ ആ പഴയ ക്വാർട്ടേഴ്സിനുള്ളിൽ ഒറ്റയ്ക്ക് കാത്തുനിന്നു. മുറിയിലെ ചൂടും വെപ്രാളവും കാരണം വിയർപ്പുതുള്ളികൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. പുറത്ത് വില്ലേജ് ഓഫീസിലെ ആളുകളുടെ സംസാരവും വണ്ടികളുടെ ശബ്ദവും പതിവുപോലെ തുടർന്നു. തൊട്ടുമുൻപ് നടന്ന സംഭവങ്ങളുടെ ആവേശം അടങ്ങാത്തതുകൊണ്ട് ഹൃദയം അപ്പോഴും ശക്തമായി മിടിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ക്വാർട്ടേഴ്സിന്റെ മുന്നിലെ വഴിയിലൂടെ വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ ഒരു പയ്യൻ നടന്നു വരുന്നത് കണ്ടത്. അവൻ വാതിലിനടുത്തെത്തി അകത്തേക്ക് നോക്കി.
“റഹീംിക്കയാണോ? സമീറ മാഡം വില്ലേജ് ഓഫീസറുടെ റൂമിലേക്ക് വരാൻ പറഞ്ഞു. ആ അതിർത്തി തർക്കത്തിന്റെ ഫയൽ സാർ ഒപ്പിട്ടു കഴിഞ്ഞു,” അവൻ വളരെ ഔദ്യോഗികമായി പറഞ്ഞു.
“ആ, ദാ വരുന്നു,” ഞാൻ വേഗം ഷർട്ടിന്റെ കോളറൊക്കെ ഒന്നുകൂടി ശരിയാക്കി ലുങ്കി ഒതുക്കിവെച്ച് അവനോടൊപ്പം മുന്നിലെ ഓഫീസിലേക്ക് നടന്നു.
ഓഫീസിനുള്ളിൽ കയറിയപ്പോൾ ആളുകളുടെ തിരക്ക് അല്പം കൂടി വർദ്ധിച്ചിട്ടുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെ ക്യാബിന് മുന്നിൽ സമീറ ഇത്ത കയ്യിൽ ഫയലുകളുമായി നിൽപ്പുണ്ടായിരുന്നു. അവരുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് അല്പം മടി തോന്നിയെങ്കിലും, ഇത്ത തികച്ചും ഒരു ഗവൺമെന്റ് ഓഫീസറുടെ ഭാവത്തിൽ ഗൗരവത്തോടെയാണ് എന്നെ നോക്കിയത്. ആ പഴയ മുറിയിൽ കണ്ട ആ കാമുകിയുടെ യാതൊരു ലക്ഷണങ്ങളും ആ മുഖത്ത് അപ്പോൾ ബാക്കിയുണ്ടായിരുന്നില്ല.
