എയ്ഞ്ചൽ ചിരി അടക്കാൻ വായ് മൂടി.
ലക്ഷ്മി ആർദ്രയെ നോക്കി കണ്ണുകൊണ്ട് തന്നെ നിർത്താൻ പറഞ്ഞു.
മനു ചിരി ഒതുക്കി, കുറച്ച് ടീച്ചറുടെ ശബ്ദത്തിൽ പറഞ്ഞു.
“ആവശ്യമുള്ള മരുന്ന് ഞാൻ കൊടുത്തോളാം. ആദ്യം നോട്ടുബുക്ക് തുറന്ന് മര്യാദക്ക് പഠിക്കണം.”
“ശരി സർ,” ആർദ്ര പറഞ്ഞു.
“ഹ്മ്മ്….. മനു ഒന്ന് മൂളി…….
ആർദ്ര ബുക്ക് എടുത്ത് വാതിലിലേക്ക് നടന്നു. പോകും മുമ്പ് ലക്ഷ്മിയെ ഒന്ന് നോക്കി —
എയ്ഞ്ചലും സ്വന്തം ബുക്ക് എടുത്ത് പുറത്തേക്ക് പോകാൻ തിരിഞ്ഞു.
പക്ഷേ പോകുന്നതിന് മുമ്പ് അവൾ മനുവിനെ നോക്കി പതുക്കെ ചോദിച്ചു.
“സർ… ടെസ്റ്റ് പേപ്പർ ഡേറ്റ് കൺഫേം ആയോ?”
“ഇല്ല. ഞാൻ പറയാം.”
“പഠിക്കാൻ വേണ്ടിയാണ് ചോദിച്ചത്.”
“അറിയാം,” മനു ചിരിച്ചു. “അതുകൊണ്ടാണ് ഞാൻ പറഞ്ഞത് — ടെൻഷൻ വേണ്ട. ടൈം കിട്ടും.”
ഓക്കേ സാർ
എയ്ഞ്ചലും ആർദ്രയും പുറത്തേക്ക് നടന്നു.
അവരുടെ ചുവടുകൾ വരാന്തയിൽ അകന്നപ്പോൾ, സ്റ്റാഫ് റൂമിൽ ഇനി ലക്ഷ്മി മാത്രം ബാക്കി നിന്നു.
അവൾ ബുക്കുകൾക്കിടയിൽ തിരയുന്നതുപോലെ നിന്നു.
ഒന്ന് എടുത്ത് നോക്കും… വീണ്ടും വയ്ക്കും… മറ്റൊന്ന് എടുക്കും…
മനു ആദ്യം അത് ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്രമിച്ചു.
പക്ഷേ കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, അവൻ അവളെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.
അവൾക്കും അതുതന്നെയായിരുന്നു വേണ്ടിയിരുന്നത്.
“എന്താ ലക്ഷ്മി…?” മനു ചോദിച്ചു.
അവൾ തല ഉയർത്തി അവനെ നോക്കി.
“എന്റെ ബുക്ക്…”
