“ഇല്ലേ അതിൽ?”
“കാണുന്നില്ല…”
അവൾ പതുക്കെ പറഞ്ഞു.
“വച്ചിട്ടുണ്ടോ ഇവിടെ?”
മനു അവളെ നോക്കിക്കൊണ്ട് തന്നെ ചോദിച്ചു.
“ഉണ്ട് സർ…”
“അപ്പോൾ ഒന്ന് നന്നായി നോക്ക്,”
അവൻ പറഞ്ഞു.
പക്ഷേ ഈ തവണ പുസ്തകത്തിലേക്ക് തിരിയാതെ, അവളെ തന്നെയാണ് നോക്കിയിരുന്നത്.
ലക്ഷ്മി ഓരോ ബുക്കും എടുത്ത് പേരുകൾ നോക്കി മാറ്റിവെക്കാൻ തുടങ്ങി.
അവളുടെ ചലനങ്ങൾ പതുക്കെയായിരുന്നു — ആവശ്യത്തേക്കാൾ പതുക്കെ.
മനു ഒരു നിമിഷം പുറത്തേക്ക് നോക്കി.
എയ്ഞ്ചലും ആർദ്രയും വരാന്തയിൽ കാണുന്നില്ല. അവർ പോയിരുന്നു.
അവന്റെ മനസ്സിൽ ചെറിയൊരു സംശയം മുളച്ചു.
ഇവൾ ഇങ്ങനെ ഇവിടെ നിൽക്കുന്നത് വെറുതെയാണോ…?
അപ്പോഴാണ് ലക്ഷ്മി ഒരു ബുക്ക് എടുത്ത് അല്പം ഉയർത്തിയത്.
“കിട്ടി സർ…”
മനു അവളെ നോക്കി ചെറുതായി ചിരിച്ചു.
“ശരി.”
പക്ഷേ അവൾ പുറത്ത് പോകാൻ തിരിഞ്ഞില്ല.
ബുക്ക് കൈയിൽ പിടിച്ച് അവിടെ തന്നെ നിന്നു.
മനു അവളെ കുറച്ച് നേരം നോക്കി.

അവളുടെ മുഖത്ത് എന്തോ പറയാനുണ്ടെന്നൊരു ഭാവം ഉണ്ടായിരുന്നു. പക്ഷേ പറയാൻ ധൈര്യം കൂട്ടുന്നില്ല.
അവൻ ചെറുതായി ചിരിച്ചു.
“മരുന്ന് കിട്ടിയാലേ പോകൂ എന്നുണ്ടോ?”
ആ വാക്ക് കേട്ടതോടെ ലക്ഷ്മിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി തെളിഞ്ഞു.
അവൾ ബുക്ക് നെഞ്ചോട് ചേർത്ത് പിടിച്ചു.
“സർ തന്നെയല്ലേ മരുന്ന് ഉണ്ടെന്ന് പറഞ്ഞത്…”
“പക്ഷേ രോഗിയുടെ അസുഖം സീരിയസ് ആണോ എന്ന് ആദ്യം നോക്കണം.”
