അതിജീവനം:26/11 [Hubby] 23

 

ഇതുകണ്ട് അയാൾ അല്പം ശബ്ദം താഴ്ത്തി, എന്നാൽ ഗൗരവത്തിൽ പറഞ്ഞു: “കുഞ്ഞ് കരയുന്നത് നീ കാണുന്നില്ലേ? ഇവിടെ വന്നിരുന്ന് അവന് പാല് കൊടുക്ക്.”

 

“ഞാൻ… ഞാൻ അകത്തെ മുറിയിൽ പോയി കൊടുത്തോളാം,” നെഞ്ചു പൊട്ടുന്ന വേദനയോടെ അവൾ യാചിക്കുന്നതുപോലെ പറഞ്ഞു.

 

പക്ഷേ അയാളുടെ ഉള്ളിൽ ദയയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല. തന്റെ അരികിലിരുന്ന തോക്കിലേക്ക് വെറുതെ ഒന്ന് നോക്കിയ ശേഷം, അവളെ ദഹിപ്പിക്കുന്നത് പോലെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു:

 

“മര്യാദയ്ക്ക് നീ ഇവിടെ വന്നിരുന്ന് പാല് കൊടുക്കുന്നുണ്ടോ? അതോ ഞാൻ ഈ തോക്ക് ഉപയോഗിക്കണോ?”

 

മറ്റൊരു വഴിയുമില്ലെന്ന് ബോധ്യമായപ്പോൾ, മരണഭയത്താൽ വിറച്ചുകൊണ്ട് അവൾ പതുക്കെ ചുവടുകൾ വെച്ചു. ഒടുവിൽ, ആ കശ്മലന് തൊട്ടടുത്ത്, ആ സോഫയുടെ തുമ്പിൽ അവൾ വന്നിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് കുഞ്ഞിനെ ചേർത്തുപിടിക്കുമ്പോഴും അവളുടെ കണ്ണുകൾ എന്നെ നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു.

 

അയാൾ കണ്ണെടുക്കാതെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ, സഹിക്കാനാവാതെ അവൾ പതുക്കെ പറഞ്ഞു: “ഒന്ന്… ഒന്ന് തിരിഞ്ഞിരിക്കാമോ?”

 

പക്ഷേ, ലജ്ജയുടെയോ മനുഷ്യത്വത്തിന്റെയോ യാതൊരു ലക്ഷണവും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഒരു വഷളൻ ചിരിയോടെ അയാൾ മറുപടി നൽകി: “അതൊന്നും സാരമില്ല, നീ കൊടുത്തോളൂ…”

 

സ്വന്തം ഭർത്താവിന്റെ മുന്നിൽ വെച്ച്, തന്റെ ആത്മാഭിമാനം പിച്ചിച്ചീന്തുന്ന ആ കൊലയാളിയുടെ ദൃഷ്ടിപഥത്തിൽ ഒതുങ്ങിക്കൊടുക്കേണ്ടി വന്ന ആ നിമിഷം അവൾക്ക് എത്രത്തോളം അപമാനകരമായിരുന്നിരിക്കണം! ഒരു വശത്ത് വിശന്നുകരയുന്ന മകൻ, മറുവശത്ത് തന്നെ വസ്ത്രങ്ങൾക്കുള്ളിലൂടെ ഉഴിഞ്ഞുനോക്കുന്ന ഒരു അക്രമി. ലജ്ജ കൊണ്ടും സങ്കടം കൊണ്ടും അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു..

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *