ഞാൻ ഒന്നും മിണ്ടാതെ തലയാട്ടി. ആ നിമിഷം മതത്തിന്റെ പേരിൽ എന്തെങ്കിലും ഇളവ് കിട്ടുമോ അതോ കൂടുതൽ അപകടമാകുമോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ, അയാളുടെ ശ്രദ്ധ ഉടനെ എന്നിൽ നിന്ന് മാറി. അയാൾ വീണ്ടും അടുക്കള ഭാഗത്തേക്ക് നോക്കി. റിനു അവിടെ വെള്ളം എടുക്കുന്ന തിരക്കിലായിരുന്നു.
”തേരീ ബീവി കാ നാം ക്യാ ഹേ?” (നിന്റെ ഭാര്യയുടെ പേരെന്താ?)
”റി,, റിനു…” ഞാൻ വിക്കി വിക്കി പറഞ്ഞു.
”തേരീ ബീവി തോ ബഹുത് ബഡിയ ചീസ് ഹേ നാ…” (നിന്റെ ഭാര്യ അടിപൊളി സാധനമാണല്ലോ…)
അതുകേട്ടപ്പോൾ എന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിച്ചതുപോലെ തോന്നി. ചോര തിളച്ച് തലയിലേക്ക് കയറി. എന്റെ ഭാര്യയെക്കുറിച്ച്, എന്റെ മുന്നിൽ വെച്ച് ഇത്രയും നീചമായ ഒരു വാക്ക് കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് ഞാൻ തകർന്നുപോയി. പക്ഷേ, നെറ്റിയിൽ അമർന്നിരിക്കുന്ന തോക്കിന്റെ മുന എന്നെ വെറുമൊരു കല്ല് പ്രതിമയാക്കി മാറ്റി.റിനു വെള്ളവുമായി വരുമ്പോൾ എന്താകും സംഭവിക്കുക എന്നോർത്ത് എന്റെ ഉള്ളം പിടഞ്ഞു.
അപ്പോഴേക്കും ഗ്ലാസിൽ വെള്ളവുമായി, വിറയ്ക്കുന്ന കൈകളോടെ റിനു അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, ഗ്ലാസിലെ വെള്ളം പുറത്തേക്ക് തുളുമ്പി വീഴുന്നുണ്ടായിരുന്നു. അവൾ പേടിയോടെ ഗ്ലാസ് അയാൾക്ക് നേരെ നീട്ടി.
അയാൾ തന്റെ ഒരു കൈ കൊണ്ട് ആ ഗ്ലാസ് പിടിച്ചു വാങ്ങി. ആർത്തിയോടെ, ഒരൊറ്റ വലിക്ക് അയാൾ ആ വെള്ളം കുടിച്ചു തീർത്തു. മൂന്ന് ദിവസത്തെ ആയുധം ഏന്തിയുള്ള ഓട്ടത്തിനിടയിൽ അയാൾ എത്രത്തോളം തളർന്നിരുന്നു എന്ന് ആ കുടിയിൽ നിന്ന് വ്യക്തമായിരുന്നു. പക്ഷേ ആ ഒരു ഗ്ലാസ് വെള്ളം കൊണ്ട് അയാളുടെ ദാഹം മാറിയില്ല.
