അതിജീവനം:26/11 [Hubby] 18

 

അല്പനേരത്തെ ആ ഭീകരമായ നിശബ്ദതയ്ക്ക് ശേഷം അയാൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു:

“പാനി ലാവോ… ജൽദി!” (വെള്ളം കൊണ്ടുവരൂ… വേഗം!)

 

പേടിച്ചു വിറച്ചുനിൽക്കുന്ന റിനുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവളുടെ കാലുകൾ പരസ്പരം കൂട്ടിയിടിക്കുന്നുണ്ട്. ഇടറുന്ന കാൽച്ചുവടുകളോടെ, കൈയ്യിലുള്ള കുഞ്ഞിനെ ഒന്നുകൂടി മുറുക്കിപ്പിടിച്ച് അവൾ പതുക്കെ അടുക്കളയിലേക്ക് നീങ്ങി.

 

അവൾ നടന്നു നീങ്ങുമ്പോൾ ആ അക്രമി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടം വെറുമൊരു ശത്രുവിന്റേതായിരുന്നില്ല. തന്റെ മുന്നിൽ അകപ്പെട്ടുപോയ ഒരു ഇരയെ ആസ്വദിക്കുന്ന വേട്ടക്കാരന്റെ നോട്ടമായിരുന്നു അത്. അവൾ നടന്നുപോകുമ്പോൾ അവളുടെ പിൻഭാഗത്തിന്റെ അഴക് നോക്കി അയാൾ വല്ലാത്തൊരു ആസക്തിയോടെ രസിക്കുന്നുണ്ടായിരുന്നു.

 

എന്റെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ മുന്നിലുള്ള തോക്കിന്റെ മുന എന്നെ നിസ്സഹായനാക്കി. എന്റെ ഭാര്യയുടെ നേർക്കുള്ള അയാളുടെ ആ വൃത്തികെട്ട നോട്ടം കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

 

തോക്കിന്റെ തണുപ്പ് എന്റെ നെറ്റിയിൽ കൂടുതൽ അമർന്നു. അയാൾ പരുക്കൻ സ്വരത്തിൽ എന്നോട് ചോദിച്ചു:

 

​”തേരാ നാം ക്യാ ഹേ?” (നിന്റെ പേരെന്താ?)

 

വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ മറുപടി നൽകി, “ഹാരിഫ്.”

 

അതുകേട്ടതും അയാളുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം മിന്നിമറഞ്ഞു. അയാൾ ഒന്ന് അമർത്തി മൂളി. “ഹാരിഫ്… മുസൽമാൻ ഹോ നാ?” (ഹാരിഫ്… നീ മുസ്ലിമാണല്ലേ?)

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *