”വേണ്ട… പ്ലീസ്… ഞാൻ ഇവിടെ ഇരുന്നോളാം,” അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.
രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ലെന്ന് തോന്നിയിട്ടും, അവസാനത്തെ പ്രതീക്ഷയെന്നോണം ഞാനും അയാളോട് യാചിച്ചു നോക്കി. ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു:
“ദയവായി നിങ്ങൾ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത്. നിങ്ങൾ എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിച്ചോളൂ, ഞങ്ങളെക്കൊണ്ട് നിങ്ങൾക്ക് ഒരു ഉപദ്രവവും ഉണ്ടാകില്ല. ആരോടും ഒന്നും ഞങ്ങൾ പറയില്ല. വേണമെങ്കിൽ എന്റെ കൈയിലുള്ള പൈസയോ സ്വർണമോ എന്തു വേണമെങ്കിലും നിങ്ങൾക്ക് തരാം… പ്ലീസ്, അവളെ വിട്ടേക്ക്.”
എന്റെ യാചന കേട്ടപ്പോൾ അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചു. പരിഹാസം കലർന്ന ആ ചിരി ഹാളിലാകെ മുഴങ്ങി.
”പണവും സ്വർണ്ണവുമൊന്നും എനിക്ക് വേണ്ട ഹാരിഫ്. പിന്നെ ഇവിടെ ഞാൻ താമസിക്കുന്നത് നിന്റെ സമ്മതത്തോടെയല്ലല്ലോ? അത് ഞാൻ തീരുമാനിച്ച കാര്യമാണ്.” എൻറെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് തുടർന്നു:
”ഞാൻ ഇന്നോ നാളെയോ മരണം പ്രതീക്ഷിക്കുന്ന ഒരുത്തനാണ്. നിയമവും പോലീസും എന്റെ പുറകിലുണ്ട്. അതുകൊണ്ട് എനിക്ക് ജീവിക്കാനുള്ള ഈ കുറച്ചുദിവസം നല്ല സന്തോഷത്തോടെ ജീവിക്കണം. അതിന് തടസ്സം നിൽക്കാൻ നോക്കിയാൽ നിന്റെയൊക്കെ സന്തോഷം ഞാൻ എന്നെന്നേക്കുമായി തീർക്കും!”
അയാൾ റിനുവിന്റെ കൈയ്യിൽ ആഞ്ഞുപിടിച്ചു. അവൾ വേദന കൊണ്ട് പുളയുന്നത് എനിക്ക് കാണാമായിരുന്നു. “വരൂ മാഡം, നമുക്ക് ഉറങ്ങാൻ സമയമായി,” അയാൾ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു.
