അയാൾ റിനുവിനോട് ആജ്ഞാപിച്ചു: “തൽക്കാലം കുഞ്ഞിനെ അവന്റെ കൈയിലേക്ക് കൊടുക്ക്.”
യാന്ത്രികമെന്നോണം, പേടിച്ചുവിറച്ച് റിനു കുഞ്ഞിനെ എന്റെ കൈകളിലേക്ക് തന്നു. അവളുടെ കൈകൾ മരവിച്ചിരുന്നു.
അടുത്ത നിമിഷം അയാൾ അവളോട് മുൻവാതിൽ ഭദ്രമായി അടച്ച് പൂട്ടാന്‍ പറഞ്ഞു. തോക്കിൻ മുനയിൽ നിൽക്കുന്ന അവൾ അയാൾ പറഞ്ഞതുപോലെ തന്നെ ചെയ്തു.
“വേറെ ഏതെങ്കിലും വാതിൽ ഉണ്ടോ പുറത്തേക്ക്?” അയാളുടെ അടുത്ത ചോദ്യം അതായിരുന്നു.
“അടുക്കളയിൽ ഒരു വാതിലുണ്ട്,” അവൾ മറുപടി നൽകി.
അയാൾ തോക്കുമായി അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു. അവിടെയും വാതിലുകളെല്ലാം ഭദ്രമായി അടച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ രണ്ടുപേരും തിരികെ ലിവിംഗ് റൂമിലെത്തി.
അയാളുടെ ആസൂത്രിതമായ നീക്കങ്ങൾ കണ്ടപ്പോൾ ഞങ്ങളുടെ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് എനിക്ക് ബോധ്യമായി.
തിരികെ എത്തിയതും അയാൾ റിനുവിനോട് പറഞ്ഞു: “ഇനി കുഞ്ഞിനെ വാങ്ങിക്കോ… മുറിയിലേക്ക് പോയി കിടത്താം.”
റിനു എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. അയാൾ അവൾക്ക് പിന്നാലെ ബെഡ്റൂമിലേക്ക് നടന്നു.
ആ മുറിയിൽ വെട്ടമൊന്നും തെളിയിച്ചിരുന്നില്ല. ഇരുളടഞ്ഞ ആ മുറിക്കുള്ളിലേക്ക് അവർ രണ്ടുപേരും പ്രവേശിച്ചു. വാതിൽക്കൽ വരെ എത്തിയ അയാൾ അകത്തേക്ക് കയറിയതും പതുക്കെ വാതിൽ ചാരി.
ഞാൻ ഹാളിൽ തനിച്ചായി. കയ്യിൽ ഒന്നുമില്ലാത്തവൻ… നിസ്സഹായൻ!
അല്പസമയങ്ങൾ കഴിഞ്ഞിട്ടും അവർ രണ്ടുപേരും പുറത്തുവന്നില്ല. എന്റെ മനസ്സിൽ ആധി കൂടിവന്നു. എന്താണ് അകത്ത് സംഭവിക്കുന്നത്? എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മുന്നോട്ട് ഒരടി വെക്കാൻ പോലും ആവാത്തവിധം ഭയം എന്നെ തളച്ചിട്ടു.
