ധ്വനിയുടെ ഈ ക്ഷണം തരുണിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വാതിലാണ് തുറന്നു കൊടുത്തത്. അവൻ്റെ ഉള്ളിലെ വന്യമായ പ്രണയവും അവളോടുള്ള ആസക്തിയും ആ ഒരൊറ്റ വാക്കിൽ ആളിപ്പടർന്നു.
“ഞാൻ വരാം ധ്വനി… നിന്റെ ഈ ഏകാന്തതയിലേക്ക്, നിന്റെ ആ വിയർപ്പിന്റെ ഗന്ധത്തിലേക്ക് ഞാൻ വരാം. നിന്റെ ഈ പ്രണയം വാക്കുകളല്ലെന്ന് എനിക്ക് ബോധ്യപ്പെടുത്തണം,” തരുണിന്റെ ശബ്ദത്തിൽ ഇപ്പോൾ ഒരു ഉറച്ച തീരുമാനമുണ്ടായിരുന്നു.
ഭയവും ആവേശവും ധ്വനിയെ ഒരുപോലെ പൊതിഞ്ഞു. അവൻ ഈ രാത്രിയിൽ തന്റെ അടുത്തേക്ക് വരുമോ? താര അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഒരു നിമിഷം അവളുടെ മിന്നിമറഞ്ഞു. എങ്കിലും, തരുണിനോടുള്ള അവളുടെ പ്രണയം ആ ഭയത്തെക്കാൾ വലുതായിരുന്നു.
തരുണിന്റെ ആ വരവിനായി ധ്വനി ആവേശത്തോടെ തയ്യാറെടുത്തു. വിയർപ്പിൽ കുതിർന്ന ആ വീട്ടുടുപ്പ് അവൾ അഴിച്ചുമാറ്റി. ഒരു നിമിഷം തന്റെ ഉടലിലേക്ക് നോക്കിയപ്പോൾ തരുൺ വാക്കുകൾ കൊണ്ട് പകർന്നു നൽകിയ ആ ചുംബനങ്ങളുടെ ചൂട് ഇപ്പോഴും അവിടെ തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.
അവൾ വേഗം കുളിച്ചു റെഡിയായി. തരുൺ അവൾക്ക് സമ്മാനിച്ച ആ മനോഹരമായ സാരി അവൾ അലമാരയിൽ നിന്നും പുറത്തെടുത്തു. അവന്റെ ഇഷ്ടങ്ങൾക്കും സങ്കല്പങ്ങൾക്കും അനുസരിച്ചുള്ള ആ സാരി അവൾ ഓരോ ചുറ്റിലും പ്രണയം നിറച്ച് ഉടുത്തു.
കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ധ്വനി ശരിക്കും ഒരു ദേവതയെപ്പോലെ സുന്ദരിയായിരുന്നു.
ഈർപ്പം മാറാത്ത മുടിയിഴകൾ തോളിലൂടെ പടർന്നു കിടന്നു.
അവൾ പറഞ്ഞതുപോലെ, അവളുടെ ആ ബ്യൂട്ടിബോൺ സാരിയുടെ അരികിലൂടെ കൂടുതൽ തെളിഞ്ഞുനിന്നു.
